Sunday, September 4, 2011

നഗരത്തിന്റെ ദൈവങ്ങള്‍



'നിന്റെ കണ്ണുകള്‍ക്ക്‌ ഒന്നും പറയാനില്ലേ ..? '
ഞാനൊന്നും മിണ്ടിയില്ല.
എന്റെ ശ്രദ്ധയത്രയും അങ്ങ് ദൂരെ നങ്കൂരമിട്ടുകിടക്കുന്ന കപ്പലില്‍ ആയിരുന്നു.അതിനടുത്തുകൂടി ടൂറിസ്റ്റുകളുമായി ചില ബോട്ടുകള്‍ നീങ്ങുന്നുണ്ട്.
സൈഡു ബെഞ്ചില്‍ ചാരി കിടക്കുമ്പോള്‍ അവളുടെ ജല്‍പ്പനങ്ങള്‍ക്ക് കാതുകള്‍ ഒരുക്കമല്ലായിരുന്നു.
തോളത്തെ സ്പര്‍ശനം അവളായിരുന്നിട്ടും ഞാന്‍ പ്രതികരിച്ചില്ല .
'എന്താ നിനക്ക് പറ്റിയത്...! നീ എന്നെ അവോയിടു ചെയ്യും പോലെ........'
തൂവെള്ള ലിനന്‍ ഷര്‍ട്ടിലും ജീന്‍സിലും എന്റടുത്തിരിക്കുന്ന   വെളുത്തു മെലിഞ്ഞ പെണ്‍കുട്ടിയെ ഞാന്‍ സാകൂതം നോക്കിയിരുന്നു.
'നിന്റെ തന്റേടമുള്ളയാ  മനസ്സും പക്വമായ പെരുമാറ്റവും ആണ് എന്നെ ആകര്‍ഷിച്ചത്.നീ എന്തുകൊണ്ട്  എന്റെ പ്രൊപ്പോസല്‍ തള്ളി കളഞ്ഞുവെന്നു മനസ്സിലാവുന്നില്ല......'
ഒന്ന് നിര്‍ത്തി അവള്‍ തുടര്‍ന്നു.
'വലിയൊരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ഇല്ലേ,സൌന്ദര്യം ഇല്ലേ  ....''യൂ ആര്‍സ്മാര്‍ട്ട്  ആന്റ്  ഇന്റലിജെന്റ് '' എന്നു നീ തന്നെ അല്ലെ എന്നോട് പറഞ്ഞിട്ടുള്ളത്.എന്നിട്ട്......'
നിര്‍ദ്ദോഷമായ  ഒരു ചാറ്റില്‍ അവതരിച്ച ഈ പെണ്‍കൊടി എന്തിനുള്ള ഭാവമാണന്ന്   ഞാന്‍ ഓര്‍ത്തു പോയി.വളരെ കുറച്ചു നാളത്തെ പരിചയം മാത്രം. എന്നിട്ടും ....
നഗരത്തിന്റെ ദാരിദ്ര്യം പഠിക്കാന്‍ വന്ന അവളുടെ കണ്ണുകളിലേക്കു നോക്കി ഞാന്‍ പറഞ്ഞു.
'ഞാനൊരു ദരിദ്രനാണ് .  ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന,ഒരു സാധാരണക്കാരന്റെ മകന്‍.പഴയ തറവാടും അതില്‍ നിലനിന്ന കൂട്ടുകുടുംബവും ഒക്കെ ഓര്‍മ്മകളില്‍ കൊണ്ട് നടക്കുന്ന ,ചേക്കേറലിന്റെ  വലിയ ദാരിദ്ര്യം അനുഭവിക്കുന്ന ചെറുപ്പക്കാരന്‍.'
അവള്‍ എഴുന്നേറ്റു  .
'നിന്റെ മൂഡ്‌ ശെരിയല്ല ,ഞാന്‍ രാത്രി വിളിക്കാം...ഓക്കേഡാ  ബൈ.'
അവള്‍  നടന്നു നീങ്ങുന്നത്‌  ഞാന്‍ നോക്കി ഇരുന്നു.
കുറച്ചു ദൂരെമാറി സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തെത്തി, അവള്‍ തിരിഞ്ഞു നിന്നൊന്നു മന്ദഹസിച്ചു.
പിന്നെ ഡോര്‍ വലിച്ച് തുറന്ന്  ആ നഗരത്തിന്റെ ചെറു ദൈവം ഓടിച്ചു പോയി.
'എന്താ അളിയാ നിന്നെ അവള്‍ വിലക്കെടുത്തോ..??'
തിരികെ റൂമിലെത്തുമ്പോള്‍ കൂട്ടുകാരന്‍ ചോദിച്ചു.
"വൈകുന്നേരങ്ങളില്‍ നിലവിളക്ക് കത്തിച്ച്‌ വച്ച് വീട്ടുകാര്‍ക്ക് വേണ്ടി തൂണ് ചാരിയിരുന്നു പ്രാര്‍ഥിക്കുന്ന ഒരമ്മയുടെ മുഖം മനസ്സിന്റെ ആഴങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നിടത്തോളം കാലം ആർക്കുമതിനാവില്ല...." ഞാന്‍ മനസ്സില്‍ പറഞ്ഞു. 

Tuesday, August 2, 2011

തൊടുപുഴ മീറ്റിലെ വിശേഷങ്ങള്‍ ..

പത്ത് മണിക്ക് തുടങ്ങുന്ന മീറ്റില്‍ ഞാന്‍ കൃത്യം പതിനൊന്നു മണിക്ക് തന്നെ എത്തി.
ഈ നിലക്ക് പോയാല്‍ ഒരു സര്‍ക്കാര്‍ ജോലി ഉറപ്പ്.
എന്തായാലും മൂവാറ്റുപുഴ റൂട്ടില്‍ അര്‍ബ്ബന്‍  ബാങ്ക് ഹാളില്‍ എത്തുമ്പോള്‍ അവതാരകന്‍ കിടന്നു എന്തൊക്കെയോ കോപ്രായങ്ങള്‍(മിമിക്രികള്‍)  കാട്ടുന്നു..  -ആള് പുലിയാണ്  സ്റ്റൈലനായി പാട്ടും പാടും .
 സെന്തില്‍ ചേട്ടന്‍ അല്ല..ഒരു പുതിയ മുഖം.
സെന്തില്‍ ചേട്ടന്‍ വരുമെന്നാണ് ചാറ്റില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നത്.പിന്നെ  ഇതാരാണാവോ.?
ഓര്‍മ്മയില്‍ പല മുഖങ്ങളും പരതി..
അയ്യോ ഇത്  വാഴക്കോടന്‍ അല്ലെ..
അങ്ങനെ ആലോചനകളില്‍ മുഴുകി നില്‍ക്കുമ്പോളാണ് ഒരാള്‍ ഓടി  വന്ന് എന്നോടുപോലും ചോദിക്കാതെ എന്റെ വലതു കൈ പിടിച്ചു രണ്ടു കുലുക്ക്.ആരപ്പാ കോതമംഗലം...
ഞാനാ മുഖത്തേക്ക് നോക്കി.
നമ്മുടെ പൊന്മളക്കാരന്‍ .
ഹും,ആയതുകൊണ്ട് പോട്ടെ ഞമ്മളങ്ങു  പൊറുത്തു .
{പൊന്മളക്കാരന്‍ ,ധിമിത്രോവ് (ഇല  പൊഴിയുമ്പോള്‍  )...ഹല്ലോ മിസ്റ്റര്‍ പെരേരാ... മുതല വല്ലതും .. }

കൌണ്ടറില്‍ യൂസഫ്പ..
 {പ്രവീൺ വട്ടപ്പറമ്പത്ത് (ഹരിചന്ദനം),യൂസുഫ്‌പ......പിന്നില്‍ ജോ ചേട്ടന്‍ }

യൂസഫ്പയാണന്നു തോന്നുന്നു ഖജാന്‍ജി.
കണ്ടപാതി ഒരു ഫോറം  എടുത്തു തന്നിട്ട് എന്റെ പോക്കറ്റിലോട്ടൊന്നു നോക്കി.
എനിക്കിങ്ങട കാശൊന്നും വേണ്ട ..ദാ പിടി, 200.
ചുറ്റും  നോക്കി.വൈറ്റില എത്തി എന്നും പറഞ്ഞു 8മണിക്ക് വിളിച്ച ധിമിത്രോവ് ചേട്ടനെ കാണ്മാനില്ല.ആരെങ്കിലും തട്ടിക്കൊണ്ടുപോയോ..!!
ഒരു മിസ്സ്ഡ്  അടിപ്പിച്ചു  തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ മുന്‍പില്‍ നില്‍ക്കുന്നു.
കയ്യില്‍ ഒരു കാലന്‍ കുടയുമോക്കെയായി നില്‍ക്കുന്ന ഒടിയനെ കണ്ടു ഒന്ന് ഞെട്ടിയോ..?കുട വാങ്ങി  തിരിച്ചും മറിച്ചും നോക്കി.
{സാബു കൊട്ടോട്ടി (കൊട്ടോട്ടിക്കാരൻ),ദിമിത്രോവ്.കെ.ജി(ഇല  പൊഴിയുമ്പോള്‍).....}

പണ്ടെന്റെ ഉപ്പൂപ്പാക്കും ഇതുപോലൊന്ന്......................
മുഴുമിപ്പിക്കും മുന്‍പ് ഞാനോടി.
മത്താപ്പ് അതാ തത്തി തത്തി വരുന്നു .
ജിക്കു എവിടെ..?
ദോ ....
മത്താപ്പിന്റെ   കൈകള്‍ രണ്ടു തരുണീ മണികള്‍ക്ക് പുറകില്‍ ഇരിക്കുന്ന ചെറുപ്പക്കാരനിലേക്ക്  നീണ്ടു.
 {ജിക്കു വർഗീസ് (സത്യാന്വേഷകൻ)........}

ജിക്കു എഴുനേറ്റു വന്നു പറഞ്ഞു നമ്മള്‍ കോട്ടയം കാരുടെ മീറ്റ് വേണ്ടി  വരും ,കുറെ  കോട്ടയം  കാരുണ്ട്‌..
അങ്ങനൊരു ഗ്രൂപ്പ് വേണ്ടാന്ന് ഞങ്ങള്‍ തന്നെ പിന്നെ തീരുമാനിച്ചു ,എന്നാലും കുമരകത്ത് ഹൌസ് ബോട്ടില്‍ ഒരു മീറ്റ് , അതും കായലില്‍ വെച്ച്   ഒരെണ്ണം ആകാം എന്ന് റെജി ചേട്ടന്‍ ഒരു കമ്മന്റ് പറഞ്ഞു..
 {ദിമിത്രോവ്.കെ.ജി(ഇല  പൊഴിയുമ്പോള്‍),റെജി.പി.വർഗീസ് (റെജി പുത്തൻപുരക്കൽ)}

പുസ്തക കൌണ്ടറില്‍ ഭൂലോക സഞ്ചാരി(മനോരാജ്)  നില്‍ക്കുന്നു.
അതിനടുത്ത്  ഒരു പെട്ടി കമിഴ്ത്തി അതില്‍ എന്തോ എഴുതി വച്ചിട്ടുണ്ട്.
......സഹായനിധി......
ഞാന്‍ ശ്രദ്ധിച്ചു നോക്കി.മനോരാജ്യം അതിടക്കിടക്ക് പൊക്കി നോക്കുന്നുണ്ട്.
 {പ്രവീൺ വട്ടപ്പറമ്പത്ത് (ഹരിചന്ദനം),ജോഹർ.കെ.ജെ. (ജോ),മനോരാജ്.കെ.ആർ}

എന്താ കാര്യം അറിയണമല്ലോ..
ഞാനടുത്തു ചെന്നു.
പെട്ടിയുടെ  അടി ഭാഗം പൊള്ള..മുകളില്‍ ഒരു ഹോള്‍ ഇട്ടിട്ടുണ്ട്.
ഈ പൊക്കി നോട്ടം  അതിനടിയില്‍ വല്ല നോട്ടോ തുട്ടോ വീണിട്ടുണ്ടോ എന്നാണത്രേ ..
വണ്ണിനു  പോകാന്‍  കടുത്ത  ശങ്ക  തോന്നിയപ്പോളാണ്  ടോയിലറ്റ് അന്വേഷിച്ചത്. വേദിയുടെ     തൊട്ടു  സൈഡില്‍  ലേടീസിന്റെ   ഭാഗത്ത്‌ അതാ  കറുത്ത വരയില്‍ വെളുത്ത ഒരു ബോര്‍ഡു...
"ജെന്റ്സ് ടോയിലറ്റ്.."
ഈ ഹാള്‍ പണിതവനെ കണ്ടിരുന്നെങ്കില്‍ അവന്റെ അണ്ണാക്കിനിട്ടു ഒരു കുത്ത് കൊടുക്കാമാരുന്നു.ധുഷ്ട്ടന്‍..ഏതവനാ ഈ പ്ലാന്‍ വരച്ചത്...!
                                                  { ലതികാ സുഭാഷ്......}

അപ്പോളാണ് ധിമിത്രോവ് മാഷ്‌ ,  ആദ്യ നിരയില്‍ ബോബൊക്കെ ചെയ്തു കുട്ടപ്പിയായിരിക്കുന്ന ലതികാ മാഡത്തെ  കാട്ടിത്തന്നത്.
ഏറ്റുമാനൂര് കോളേജു ബസ്സില്‍ കയറാന്‍ കാത്തു നില്‍ക്കുമ്പോള്‍ ഒരു നാള്‍ മാഡത്തിന്റെ തീപ്പൊരി പ്രസംഗം കേട്ടിട്ടുണ്ട്.ഈശ്വരാ കുമാരനല്ലൂര്‍ കാരി .
1980ല്‍ പഞ്ചാബിലെ ലുധിയാനയില്‍ രൂപം കൊണ്ട ഒരു യുവജന സംഘടനയുടെ, നാട്ടിലെ  ജോയിന്റ്  സെക്രട്ടറിയായിരുന്നു താനെന്നെങ്ങാനും അറിഞ്ഞാല്‍..
വേണ്ട മിണ്ടണ്ടാ...
ഒരു ക്യാമറ കൊണ്ടുവന്നു കയ്യില്‍ ഏല്‍പ്പിച്ചു കുറച്ചു ഫോട്ടോസ് എടുത്തു തരാന്‍ പറഞ്ഞു പ്രവീണ്‍  ചേട്ടായി  മുങ്ങി ..ഓടിനടന്നു കുറെ  ഫ്രയിമിലാക്കി.(എല്ലാം ചേട്ടായീടെ കയ്യിലായിപോയി, അതുകൊണ്ട് ഇടാന്‍ നിര്‍വാഹമില്ല.)
പുതിയ ബ്ലോഗ്ഗേര്‍സിനെ  പരിചയപ്പെട്ടു ,ലാസ്റ്റ് മീറ്റില്‍ ഉണ്ടായിരുന്നവരോട്  സൌഹൃദം പുതുക്കി.ഒരു പുസ്തകം തന്നെ പ്രെസിധീകരിച്ചിട്ടുള്ള ജാനകി ചേച്ചിയെ പരിചയപ്പെട്ടു.
പച്ചക്കുതിരകള്‍  ചാടുംമ്പോളോ  ചിരിക്കുമ്പോളോ ,ഓടുംമ്പോളോ ..അങ്ങനെ എന്തോ ആയിരുന്നു പുസ്തകത്തിന്റെ പേര്.(മറന്നു കേട്ടോ, സദയം ക്ഷമിക്കുക )...
കൂതറയെ(കൂതറ ഹാഷിം ),സജിം തട്ടത്തു മല എന്നിവരെ  പരിചയപ്പെട്ടു ..
വേദിയില്‍  പരിചയപ്പെടുത്തല്‍ നീണ്ടുപോകുന്നു ..എല്ലാവര്ക്കും  വിശന്നു  തുടങ്ങി .
പലരും  വയറ്റത്തടിക്കാന്‍    തുടങ്ങി.
പുണ്യാളന്‍     പുറത്തേക്കിറങ്ങി  ഓടി..(അത്  കഴിഞ്ഞാണറിയുന്നത്   Smoking is injurious to Health എന്നെഴുതിയ  ശവപെട്ടി വാങ്ങാന്‍ പോയതാണന്നു.)
എന്നെപ്പോലെ  മൈക്ക് കൈ കൊണ്ട് തൊടാതെ  ഒരാളതാ    ഒഴിഞ്ഞു  മാറി  നില്‍ക്കുന്നു.
അനൂപേട്ടന്‍ ..(ഏഴാം  മുദ്ര)CUSATല്‍ ജോലി ചെയ്യുന്നു.
ഒന്നരക്ക് ഭക്ഷണം വന്നു.അതിനുമുന്‍പ്‌ ഗ്രൂപ്പ് ഫോട്ടോ എടുത്തു.
ഭക്ഷണം കഴിക്കാന്‍  നീണ്ട  ക്യൂ .
അതൊക്കെ   പൊന്മളക്കാരന്‍ മൊബൈല്‍  ക്യാമെറയില്‍  പകര്‍തുന്നുണ്ടായിരുന്നു   .
പാവം  മഞ്ഞു  തുള്ളി (അഞ്ജലി  ) ..വിശന്നിട്ടും   അല്‍പ്പം  കഴിച്ചന്നു  വരുത്തി  മാറി  ഇരിക്കുന്നു  .
കൊച്ചി മീറ്റിനെക്കാളും നല്ല ഭക്ഷണം.അതുകൊണ്ട് മാന്യമായി മതിയാവോളം കുംഭ നിറച്ചു.
ജയന്‍ സാറും കാര്‍ട്ടൂനിസ്റ്റും    ഒന്നും ഇല്ലാത്ത കൊണ്ടാവും ജോ ചേട്ടനും നന്ദേട്ടനും ഹരീഷ് ചേട്ടനുമൊക്കെ പിടിപ്പതു പണി ഉള്ളതുപോലെ..
 {റെജീ ഓടി വാടാ..ലൈറ്റടിച്ചു മനുഷ്യനെ പടമാക്കുന്ന ഈ പെട്ടിക്കകത്തൊരു    കുഴി ..}

പാവത്താന്‍ ഒരു മൂലയ്ക്ക് ഒതുങ്ങികൂടി നിക്കുന്നു.അത്ര പാവത്താനല്ല താനെന്നു ഇടയ്ക്കിടക്ക് ഉറക്കപ്പിചെന്നോണം സംഷിയോടു ഉണര്‍ത്തിക്കുന്നുണ്ട്  .
 {ജ്ജ് നിര്‍ത്ത്‌..കോട്ടയം കാരുടെ പുളുവടി കുറെ ബ്ലോഗില്‍ വായിക്കുന്നതല്ലേ..കമ്മന്റും തരുന്നീലെ  ..പിന്നെന്തിനാ ഇപ്പൊ ഇങ്ങളെന്നെ ധ്രോഹിക്കണേ...}

ഷെരീഫിക്ക ഒരു കൂടും തൂക്കി നാലുമൂലക്കും ഓടി നടക്കുന്നു.
{പുണ്യാളൻ,യൂസുഫ്‌പ,ലതികാ സുഭാഷ്,സപ്തവര്‍ണ്ണങ്ങള്‍ from USA}

ഭക്ഷണം കഴിഞ്ഞ് എല്ലാവരും പലവിധ ചര്‍ച്ചകളിലേക്കും പോയി.കുറച്ചു പേര്‍ യാത്രയായി.
 {വാഴക്കോടന്‍.......}

ആരും പോകരുത് തന്റെ കരാട്ടെയും ബ്ലാക്ക് ബെല്‍റ്റും (കരോക്കെ) ഉണ്ടന്നുള്ള അറിയിപ്പ് വന്നു. നോക്കുമ്പോള്‍ വേദിയില്‍ വാഴക്കോടന്‍ ..
പിന്നെ ചില പൊട്ടലും ചീറ്റലും ഒക്കെ കേട്ടു.
കുറച്ചു കഴിഞ്ഞപ്പോള്‍ ലാപ്പിനെ ചീത്ത വിളികുന്നതും കേട്ടു.സംഗതി പോരത്രേ.(മൈക്രോഫോണ്‍ എടുത്തു ലാപ്പിന്റെ സ്പീക്കെര്‍ വായില്‍ കുത്തികയറ്റി  ,പക്ഷെ വോളിയം ഇല്ല,അതാണ്‌ കാര്യം.)
ഭാഗ്യം കരോക്കെ നടന്നിരുന്നെങ്കില്‍ പലരും നേരത്തെ കര പറ്റിയേനെ..
"മുറുക്കി ചുവന്നതോ..
മാരന്‍ മുത്തി ചുവപ്പിച്ചതോ..
മുറ്റത്തെ പൂവേ മുക്കൂറ്റി പൂവേ...
മുത്തണി പൊന്മണി ചുണ്ട്...-നിന്റെ
മൂവന്തി ചോപ്പുള്ള ചുണ്ട്...."



{ഞാനുമൊരു സിനിമാ എടുക്കും...നോക്കിക്കോ.....}
 ഗാനമഞ്ജരി കേട്ടിടത്തേക്ക് എല്ലാവരുടെയും  ധൃഷ്ട്ടികള്‍ പാഞ്ഞു.നിഷാന്ത് ഭായിയാണ്..പാട്ടെഴുത്തുകാരന്‍  ..(ഓര്‍മ്മ പോരാ,പേരിന്റെ കാര്യത്തില്‍)

ലതിക മാഡത്തിന് അതു മുഴുവന്‍ പാടി കേള്‍ക്കണം.
കേള്‍ക്കേണ്ട താമസം ആശാന്‍ തകര്‍ത്തു പാടി.




















{എന്താ ചിരി.....എന്താ ചിരി....-ഹബീബ്}                              { ഫിലിപ്സ് ലാമ്പിന്റെ പരസ്യം ഒന്നുമല്ലേ...}



 {How many kms from Washington, DC to Thodupuzha bus stand..}

എല്ലാവരും യാത്ര പറഞ്ഞിറങ്ങി.





 {ആട് കിടന്നിടത്ത്  പൂട  പോലും ഇല്ല  ..എല്ലാരും സ്ഥലം  വിട്ടിരിക്കുന്നു ..}

 
പുറത്തു നല്ല മഴ.
ഞാനും ആ മഴയിലേക്കിറങ്ങി.
കൂടെ റെജി ചേട്ടനും.
ഒരിക്കലും മറക്കാനാവാത്ത ഒരു ബ്ലോഗു  മീറ്റ് കൂടി അങ്ങനെ കടന്നുപോയി..
(പലതും പറയാന്‍ മറന്നു പോയിട്ടുണ്ടാവും.കൂട്ടത്തില്‍ പലരെയും...സദയം ക്ഷമിക്കുക..)


തൊടുപുഴ മീറ്റിനെകുറിച്ചു മറ്റു ചില പോസ്റ്റുകള്‍ താഴെ കൊടുത്തിരിക്കുന്നു.. ഒന്ന് ക്ലിക്കിയാല്‍ മതിയാവും  ..
  http://easajim.blogspot.com/2011/08/blog-post.html
  http://manjumandharam.blogspot.com/
  http://chithrablogam.blogspot.com/
  http://rejipvm.blogspot.com/
  http://ponmalakkaran.blogspot.com/
  http://kalyanasaugandikam.blogspot.com/2011/08/2011_02.html
  http://blog.devalokam.co.in/2011/08/blog-post.html
  http://kaattukuthira.blogspot.com/2011/08/blog-post.html 
  http://www.boolokamonline.com/archives/26126

Tuesday, July 12, 2011

ബ്ലോഗേഴ്സ് മീറ്റും കുറെ മധുര സ്മരണകളും...........

 ആദ്യമായാണ് ബ്ലോഗേഴ്സ്  മീറ്റില്‍ പങ്കെടുക്കുന്നത്.
അതുകൊണ്ട്   തലേ ദിവസം  തന്നെ പ്രവീണ്‍ വട്ടപ്പറമ്പത്ത് എന്ന പ്രവീണ്‍ ചേട്ടായീടെ റൂമിലേക്ക് പോന്നു.രാവിലെ ഒരുമിച്ചു പോകാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു. പക്ഷെ ചേട്ടായിക്ക് 'ഇടയ്ക്ക'  പഠിക്കാന്‍ പോകണമാരുന്നു.
9 മണിക്ക് എത്തണം എന്നാഗ്രഹിച്ചെങ്കിലും ആ സമയത്താണ് റൂമില്‍ നിന്നു ഇറങ്ങാന്‍ കഴിഞ്ഞത്.എന്തായാലും മയൂര പാര്‍ക്കില്‍ എത്തുബോള്‍ സമയം 10.30..
എല്ലാവരും എത്തിക്കാണും.
ലിഫ്റ്റില്‍  കയറാന്‍ നില്‍ക്കുമ്പോളാണ് ഒരു അപരിചിത മുഖം..നമ്മള് വിടുമോ..?
എങ്ങോട്ടാണാവോ..!
ബ്ലോഗ്ഗേര്‍സ് മീറ്റിനു...
ഗ്ലാഡ് ടു മീറ്റ്‌ യൂ ,അയാം ശ്രീജിത്ത്‌..ആട്ടെ ബ്ലോഗ്‌ നെയിം..?
തുടങ്ങിയിട്ടില്ല..
ഓഹോ അപ്പോള്‍ ഇദ്ദേഹം എന്നേക്കാള്‍ ശിശുവാണ് ബ്ലോഗ്ഗില്‍..(അദ്ധേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല).
ഞങ്ങള്‍ ചെല്ലുമ്പോള്‍ ഹാള്ളിനു മുന്‍പില്‍ രണ്ടു  മഹാന്മാര്‍ കാശ് പിരിക്കാന്‍ ഇരിക്കുന്നു.കൌണ്ടെര്‍ ആണത്രേ ..
ആദ്യം ഒരു ഫോറം തരും അതു പൂരിപ്പിച്ചു  200 Rs.കയ്യില്‍ വച്ചു കൊടുത്താല്‍ രെജിസ്ട്രേഷന്‍  നമ്പറും മറ്റും എഴുതിയ ഒരു സ്ലിപ് തരും.അതും കൊണ്ട് പോയി അവിടെ കിടക്കുന്ന ഒരു ചെയറില്‍ ഇരുന്നോണം..
ആരോ അവിടെ കിടന്നു ഘോര ഘോരം പ്രസംഗിക്കുന്നുണ്ട്..
ആരാണാവോ..ഒരു പിടിയുമില്ല ആദ്യമായിട്ടല്ലേ..
ഒരു മാന്യധേഹമാണന്ന്  തോന്നുന്നു..കാണാനും കൊള്ളാം.
പുതുമുഖങ്ങളെ വേദിയിലേക്ക് വിളിച്ചു കയറ്റുന്നുണ്ട്‌..
പരിചയപ്പെടുത്താനാണത്രേ..എനിക്കിറങ്ങി ഓടാന്‍ തോന്നി..
കുറെ 'കാര്‍ന്നോന്മാരെ' വിളിച്ചു കയറ്റുന്നു..പിന്നെ കുറെ കുമാരന്മാരെ..
അവരെ കൊണ്ട് കഥ പറയിപ്പിക്കുന്നു.അപ്പോളാണ് ആ മഹാനെ ഞാന്‍  ശ്രെദ്ധിക്കുന്നത്‌  .
തടിയനാണ് കക്ഷി.
ഞാന്‍ ആ കസേരയുടെ കാലുകളിലേക്ക്  സഹതാപത്തോടെ നോക്കി..എന്തും സംഭവിക്കാം..
സജീവ്‌ സാര്‍ സജീവ്‌ സാര്‍..എന്നാരൊക്കെയോ മുദ്രാവാക്യം വിളിക്കുന്നത്‌ കേട്ടു.
അപ്പോളാണ് അതു താന്‍ കാണാന്‍ കൊതിച്ച കേരള ഹഹഹ യുടെ മുതലാളീ ആണന്നു മനസ്സിലായത്‌.ലിംകാ ബുക്കില്‍ കയറി കൂടിയ പെരിയവര്‍...അങ്ങേക്കെന്റെ പ്രണാമം,ഞാന്‍ മനസ്സില്‍ പറഞ്ഞു.
താന്‍ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ആരോ ബൈക്കിന്റെ ലൈറ്റ് അടിച്ചുമാറ്റിയതായി കാണുന്നു..ബാക്കി ഭാഗം സ് റ്റെജില്‍  നില്‍ക്കുന്ന മഹാന്മാര്‍ (സത്യാന്വേഷകൻ,മത്താപ്പ്,etc etc.)പറയണം..
കാർട്ടൂണിസ്റ്റ്നെ പോലീസ്  പിടിക്കുന്നു,അദ്ദേഹം തന്റെ കാമുകിയുടെ പടം നിമിഷനേരം കൊണ്ട് വരച്ചു കാണിക്കുന്നു....
എന്തായാലും നല്ല കഥ കേട്ടു..
 ഒരു സംശയം ഞാന്‍ വിഴുങ്ങികളഞ്ഞു,ആ വരച്ച കാമുകിയുടെ പടത്തിന് പോലീസ് ഏമാന്റെ ഭാര്യയുടെയോ സിസ് റ്ററിന്റെയോ മുഖമായിരുന്നെങ്കില്‍...???? 
ടിം.... കാർട്ടൂണിസ്റ്റ്നെ ഭിത്തിയില്‍ തൂക്കാമായിരുന്നു.
അടുത്ത ഊഴം സ്വന്തം തലയില്‍ വന്നു.ഞങ്ങള്‍ കുറച്ചുപേര്‍..
ഞങ്ങള്‍ക്ക് കിട്ടിയത്  ഒന്നുമുതല്‍ പത്തുവരെ ഇടവിട്ടിടവിട്ട് മലയാളത്തിലും ഇഗ്ലീഷിലും ഓരോരുത്തര്‍ മാറി മാറി പറയണം. കുറച്ചു നേരം നടത്തി..എവിടെ ശെരിയാവാന്‍..
ക്ഷമ നശിച്ചപ്പോള്‍ അങ്ങേരു ഇട്ടേച്ചു പോയി.
നോക്കുമ്പോള്‍ അതാ പുതുമുഖം ദിമിത്രോവ്  ചേട്ടന്റെ  സ്റ്റാര്‍ സിങ്ങര്‍ നടക്കുന്നു..നന്നായി പാടി.
സംഗതി പോരാന്നു ആരും പറഞ്ഞില്ല.ഭാഗ്യം...
പിന്നെ അവിടെ കെട്ടി തൂക്കിയിട്ടിരുന്ന ഫോട്ടോക്ക് മാര്‍ക്കിടാന്‍ പോയി.
ഹും..എന്റെ ഫോട്ടോ ഇല്ല..അവസാന സമയം കഴിഞ്ഞു  മൂന്നു മണിക്കൂറെ  ഞാന്‍ ലേറ്റ് ആയുള്ളൂ ..
കശ്മലന്മാര്‍ ..എന്റെ ഫോട്ടോകളെ അപമാനിച്ചു.
പ്രതികാരം എന്നോണം എല്ലാത്തിനും നല്ല മാര്‍ക്ക് ഇട്ടു കൊടുത്തു.
കഴിക്കാന്‍ സമയമായന്നു പറഞ്ഞപ്പോള്‍ സന്തോഷമായി.വയറിനകത്ത്‌ പെരുമ്പറ മുഴക്കാന്‍ തുടങ്ങിയിരുന്നു.
ഞാന്‍ സജ്ജീവ് സാറിന്റെ അടുത്ത് ചെന്നു..
ധൃതിയില്‍  വര നടക്കുന്നു.
വള്ളം പണികാരെ ഊണിനു വിളിക്കുമ്പോള്‍ തട്ടും മുട്ടും കൂടുന്നതുപോലെ അല്‍പ്പം സ്പീട് കൂടിയോ   ..ആവോ എന്റെ തോന്നലാകാം..
എന്തായാലും  ഫോട്ടോ എടുപ്പ് കഴിഞ്ഞിരുന്നു..


ഊണ് കഴിഞ്ഞു എന്റെയും കാരിക്കേച്ചര്‍  വരച്ചു ,അപ്പോളേക്കും എടുത്ത ഫോട്ടോയുടെ കോപ്പി കിട്ടി..
അതു വാങ്ങി ദിമിത്രോവ്  ചേട്ടന്റെ കയ്യില്‍ കൊടുത്തു പിടിക്കാന്‍.
ഫേസ് ബൂക്കില്‍    മാത്രം കണ്ട് പരിചയമുള്ള സോണിയയെ പരിചയപ്പെട്ടു..ആളവന്താന്‍ മിസ്സായി..
അപ്പോളാണ് എല്ലാരേയും  കുടു കൂടെ ചിരിപ്പിച്ച കായം കുളം സൂപ്പെര്‍ ഫാസ്റ്റിനെ കാണുന്നത്,ദീര്‍ഗ്ഗ  യാത്ര കഴിഞ്ഞു വന്നതിനാലാവാം സൂപ്പെര്‍ ഫാസ്റ്റ് വെറും ഷട്ടിലുപോലെ തോന്നി..

ദേ  അജയകുമാർചേട്ടനും  ദിമിത്രോവ്  ചേട്ടനും  കാർട്ടൂണിസ്റ്റും  പിന്നെ ശ്രീജിത്തും ...  കാർട്ടൂണിസ്റ്റ്ന്റെ കൂടെ നിന്നു ഒരു ഫോട്ടോ എടുക്കാന്‍ മോഹം ഉദിച്ചാല്‍  തെറ്റ് പറയാനൊക്കൂല്ലാല്ലൊ  ..

"ഡാ പോകണ്ടേ ",എന്ന നീട്ടി വിളി പ്രവീണ്‍ ചെട്ടന്റെയായിരുന്നു..എല്ലാവരോടും ടാറ്റ പറഞ്ഞിറങ്ങി.വീണ്ടും കുറെ മധുര സ്മരണകള്‍ ഉണര്‍ത്താന്‍ ഒരു ബ്ലോഗ്‌ മീറ്റ്  വരുന്നതും കാത്ത്..
(എല്ലാവരെയും പരിചയപ്പെടാന്‍ കഴിഞ്ഞു എന്നു തന്നെയാണ് എന്റെ വിശ്വാസം..മറന്നുപോയെങ്കില്‍ സദയം ക്ഷമിക്കുക..ഇനി ഒരിക്കല്‍ ആവാം...)

Sunday, June 19, 2011

നൊമ്പരപൂക്കള്‍..

(സൌമ്യ എന്നാ പെണ്‍കുട്ടിക്ക് ട്രെയിനില്‍ വച്ചുണ്ടായ അനുഭവം നാമാരും മറന്നിട്ടുണ്ടാവില്ല...ആ ഇടയ്ക്കു ഒരുപാട് വേദനയോടെ എഴുതിയ കവിതയാണ് ഇത്..)


അവളെനിക്കാരുമല്ലായിരിക്കാം,

അവളെന്റെ ചോരയല്ലായിരിക്കാം..
         മാലാഖമാരെ വരുന്നെന്റെ സോദരീ,
         താപം-കൊടുങ്കാറ്റ്-പേമാരി പെയ്യട്ടെ.
         ഭൂമിക്ക് ചരമഗീതങ്ങള്‍ പാടട്ടെ.
         നശിക്കട്ടെ ലോകം  നശിക്കട്ടെ ജന്മങ്ങള്‍,
         മിന്നല്‍പ്പിണര്‍പ്പുകള്‍...തീമഴകള്‍ പെയ്യട്ടെ.
         കരയരുത് മര്‍ത്ത്യാ, വിതുംബരുത് നിങ്ങള്‍,
         കരയുവാന്‍ നിങ്ങളിന്നര്‍ഹരല്ല .
          ഈ   പെങ്ങളൊരുഭ്രാന്തന്റെ -
         കാമം  ഗ്രസിച്ചോരിരുകാലിതന്‍ കൈകളില്‍,
         പ്രാണന്‍ വെടിഞ്ഞതറിയുന്നു നാമെങ്കിലും,
         അറിവീല എന്നു നടിപ്പതിന്നെന്തിനു...?

         എന്റെ  സ്വപ്നങ്ങളില്‍ ദു:സ്വപ്നങ്ങള്‍ തീര്‍ത്തവള്‍
         യാമങ്ങളൊക്കെയും  വിനിദ്രമായ് തീര്‍ത്തവള്‍.
         അതവള്‍ തന്നെ,
         ട്രെയിനില്‍ നിന്നു തള്ളിയിട്ടതിക്രൂരമായ്,
         നിഷ്ടൂരമായ്......
        ഒരുകയ്യനിരുകാലി-
        തല്ലിക്കെടുത്തിയ സോദരി...
  അവളെനിക്കാരുമല്ലായിരിക്കാം,
  അവളെന്റെ ചോരയല്ലായിരിക്കാം..
     
         ഈ കപട ലോകത്തിനാഴങ്ങളില്‍-സോദരീ-
        നീ കണ്ടതില്ലയോ പൊയ്മുഖങ്ങള്‍..
        ദൃശ്യ-മാധ്യമത്തില്‍ ഞാന്‍ കണ്ട നിന്‍ മിഴികളില്‍
        വിഷാദാശ്രു വീണലിഞ്ഞാര്‍ദ്രമായി.
        ആസ്പ്പത്രി വരാന്തയില്‍
        നീര്‍കൊണ്ട ഹൃധയവുമായ്
        പെറ്റുപോറ്റിയ മാതൃത്വം വിലപിക്കെ,
        ഈ പുകള്‍ പെറ്റ ഭൂവില്‍, മനുഷ്യന്‍ 
        ഇത്ര മൃഗതുല്യനാകയോ..!
       എങ്കിലും സോദരീ ...അറിയീല-
       എനിക്കറിവീല നിന്‍ സ്വപ്‌നങ്ങള്‍..
       നിന്റെ സ്വപ്നങ്ങളില്‍ നീ നെയ്ത സൌധങ്ങള്‍...
       അതുനിന്റെ സ്വപ്‌നമല്ലായിരുന്നോ..!
       മറക്കില്ലൊരിക്കലും സോദരീ -പോക നീ
       ഇവിടെ ബലിക്കല്ലുകള്‍-ഒരിക്കലും
       നിണമണിയാതിരിക്കട്ടെ.
  നീ എനിക്കാരുമല്ലായിരിക്കാം,
  നീ എന്റെ ചോരയല്ലായിരിക്കാം.



Tuesday, February 1, 2011

ആശാന്‍ കഥകള്‍ 1

രാവിലെ തന്നെ പുഴയില്‍ ചാടുന്ന കണ്ടപ്പോള്‍ അമ്മയ്ക്കൊരു സംശയം.
"എങ്ങോട്ടാടാ  ..!"
"അനി ചേട്ടായീടെ   കൂടെ ഒരു പെണ്ണ് കാണാന്‍ പോകുവാ..
എവിടാ ...?
ഏറ്റുമാനൂര് ..... "

എട്ടര ആയപ്പോള്‍ തന്നെ ആശാന്‍ വന്നു..
       അനി ചേട്ടായീനേ  നാട്ടില്‍ അറിയപ്പെടുന്നത് ആശാന്‍ എന്നാണു..എന്റെ വല്യച്ഛന്റെ മകന്‍.
അങ്ങനെ ഞാനും  ആശാനും കൂടി തലയോലപ്പറമ്പില്‍ നിന്നും    ഏറ്റുമാനൂര്‍ക്കുള്ള  ഒരു ലിമിറ്റഡ് സ്റ്റോപ്പ് ബസ്സില്‍ കയറി..
എനിക്കും ആശാനും മുന്‍ വശത്തെ വാതിലിന്റെ തൊട്ടു പുറകിലത്തെ സീറ്റ് തന്നെ ഇരിക്കാന്‍ കിട്ടി.കടുത്തുരുത്തി  എത്തിയപ്പോള്‍ ഭയങ്കര ആള്..ഞായറാഴ്ച ആയതിനാല്‍ പള്ളിയില്‍ പോയി വരുന്നവരാണ്.ബസ്സില്‍ നില്ക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയില്‍ യാത്രക്കാരാണ്.
      പക്ഷെ ബസ്സിലെ കിളി പറയുന്നത് "ഫുട്ബോള്‍    കളിക്കാനുള്ള സ്ഥലമുണ്ടന്നാണ്  ..."
അങ്ങനെ ഞങ്ങള്‍  പോകുമ്പോള്‍  ആണ് ആ കാഴ്ച കാണുന്നത്.
            ഒരു ചേച്ചി ഒരു ചെറിയ  കുട്ടിയേയും എടുത്തു കൊണ്ട് കഷ്ട്ടപ്പെട്ടു നില്‍ക്കുന്നു. 
എഴുന്നേറ്റു കൊടുത്താല്‍ ബസ്സിലെ ഇടിയും കൊണ്ട് പോകേണ്ടി വരുമെന്നതിനാല്‍ ആ കൊച്ചിനെ മേടിച്ചു പിടിച്ചു പ്രശ്നം സോള്‍വ് ചെയ്തു.
            ഒരു കാര്യം പറയാന്‍ വിട്ടുപോയി..ആശാന്റെ ഒരു വീക്ക്നെസ്സ് ആണ് കുട്ടികള്‍..കുട്ടികളെ പുള്ളിക്ക് ഭയങ്കര ഇഷ്ടമാണ്..കൊന്ജിക്കാനും താലോലിക്കാനും മറ്റും..ആശാനെയും കുട്ടികള്‍ക്ക് പെട്ടെന്ന് ഇഷ്ട്ടപ്പെടും.
നമ്മുടെ ഈ കുട്ടിയെ പറ്റി ര്‍ണ്ണിചാലും  വര്‍ണ്ണിചാലും തീരില്ല .ആശാന്റെ ഭാഷയില്‍  പറഞ്ഞാല്‍..
"സ്റ്റൈലന്‍  കൊച്ച്‌ "
റോസ് നിറമുള്ള  ഉടുപ്പൊക്കെ ഇട്ടു സുന്ദരിക്കുട്ടിയായിട്ടാണ് ഇരിപ്പ്.ഇടയ്ക്ക് ഞങ്ങളെ നോക്കി ചിരിക്കും.കൊച്ചിന്റെ കളി ചിരിയെല്ലാം കണ്ടു അങ്ങനെ ബസ്‌ ഏറ്റുമാനൂര്‍ അമ്പലം സ്റ്റോപ്പ് എത്തി. യാത്രക്കാര്‍ ഇറങ്ങി കൊണ്ടിരുന്നു.പെട്ടെന്നാണ് ഞാനത് കണ്ടത്.
          ഞങ്ങളുടെ കയ്യില്‍ കുട്ടിയെ തന്ന ചേച്ചി അതാ ഇറങ്ങി പോകുന്നു.ഞാനും ആശാനും കൂടി ഒരുതരത്തില്‍ ആ ചേച്ചിയെ വിളിച്ചു നിര്‍ത്തി.
        ഇതാ കുട്ടി...
ചേച്ചി: ഏത് കുട്ടി..ആരുടെ കുട്ടി..!
ആശാന്‍ :ചേച്ചിയുടെ കുട്ടി..ദേ...
ചേച്ചി:നിങ്ങളെന്താ  ഈ പറയുന്നത് ,എനിക്ക് കുട്ടികള്‍ ഒന്നും ഇല്ല.എന്നെ കേട്ടിച്ചിട്ടു പോലും ഇല്ല..
ഞാന്‍ :ചേച്ചിയുടെ കയ്യില്‍ നിന്നാ  ഞങ്ങള്‍  ഈ കുട്ടിയെ മേടിച്ചു പിടിച്ചത്.
ചേച്ചി:നിങ്ങള്‍ അനാവശ്യം പറയരുത് കേട്ടോ പിള്ളേരെ..
ഇതെല്ലം കേട്ട് നിന്ന കണ്ടക്ട്ടരും കിളിയും ഡ്രൈവറും പ്രശ്നത്തില്‍ ഇടപെട്ടു.
അവരോടു ചേച്ചി കരയുന്നത് പോലെ പറഞ്ഞു"ഈ പിള്ളേര് പറയുന്നത് കേട്ടില്ലേ ഈ കൊച്ചിനെ ഇവന്മാര് എന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുവാ.."
          "പട്ടി കടിച്ചവനെ കാള കുത്തി "എന്നു പറയുന്നത് പോലെ ഇത് കേട്ട് നിന്ന കണ്ടക്റ്റര്‍ പറഞ്ഞു:"കൊച്ച്‌ ഇവന്മാരുടെ കൂടെ കളിച്ചു ചിരിച്ചു ഇരിക്കുന്നത് ഞാന്‍ കണ്ടതാ.."
ഇതിനിടെ കിളി എന്റെ കോളറിനു കുത്തി പിടിച്ചു.
           "എവിടെ നിന്നോ ഒരു കൊച്ചിനെ തട്ടി എടുത്തിട്ട് ഒരു പാവം പിടിച്ച ചേച്ചിയുടെ തലയില്‍ കെട്ടിവച്ചു രക്ഷപെടാന്‍ നോക്കുന്നോടാ"
പ്രശ്നം ഗുരുതരമാകാന്‍ തുടങ്ങിയതോടെ ആള്‍ക്കാരും കൂടാന്‍ തുടങ്ങി.ഇതിനിടെ പോലീസും വന്നു.
          കണ്ടക്ട്ടരും ചേച്ചിയും കൂടെ പൊടിപ്പും തോങ്ങലിം വച്ചു സംഭാവന്‍ പറഞ്ഞു കേള്‍പ്പിച്ചു.
"നിന്റെയൊക്കെ ഗ്യാങ്ങിലുള്ള മറ്റവന്മാര്‍ എന്തിയേടാ  ..?????"സര്‍ക്കിളിന്റെ ആദ്യത്തെ ചോദ്യം അതായിരുന്നു.
        ഞാന്‍ കരഞ്ഞു പറഞ്ഞു സാറെ ഞങ്ങള്‍ നിരപരാധികള്‍ ആണ്.
അതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു നിര്‍ഗുണന്‍ (നല്ലവന്‍) വിളിച്ചു പറഞ്ഞു:
"ചേച്ചിയെ കൊണ്ടും ഇവന്മാരെ കൊണ്ടും ആ കൊച്ചിനെ വിളിപ്പിക്കു സാറേ.."
അപ്പോള്‍ കൊച്ച്‌ ആരുടെ കൂടെ പോകുന്നു എന്നു നോക്കി പ്രതിയെ കണ്ടു പിടിക്കാം.
അങ്ങനെ ചേച്ചി ആദ്യം കുട്ടിയെ വിളിച്ചു.
          കൊച്ച്‌ ചേച്ചിയെ ഒന്ന് നോക്കി ഒറ്റ കരച്ചില്‍, എന്നിട്ട് ആശാന്റെ കാലില്‍ കെട്ടിപ്പിടിച്ചു നിന്നു.
ഇതുകണ്ടതും സര്‍ക്കിള്‍ " നിന്നെയൊക്കെ ശരിയാക്കി തരാമെടാ റാസ്ക്കല്‍   " എന്നും പറഞ്ഞു എന്നെ ഒറ്റ അടി 
   അയ്യോ ..........
  എന്റെ കണ്ണില്‍ ഇരുട്ട് കയറി.
  ഒന്നും കാണാന്‍ മേലാ ..
  ഞാന്‍ കണ്ണ് തുറന്നു നോക്കി. ചുറ്റും കൂരിരുട്ടു,എന്തോ അനങ്ങുന്നത്      പോലെ .നടുവിന് നല്ല വേദന.
പെട്ടെന്ന് വെളിച്ചം വന്നു.
സ്വിച്ച് ബോര്‍ടിനരുകില്‍  അച്ഛന്‍ നില്‍ക്കുന്നു.
           എനിക്ക് കാര്യങ്ങളുടെ ഒരു ഏകദേശ കിടപ്പ് മനസ്സിലായി.പുറകോട്ടു  കൈകളൂന്നി ഞാനങ്ങനെ  തന്നെ ഇരുന്നു.
           "പാതിരാത്രിയിലും മനുഷ്യനെ ഉറങ്ങാന്‍ സമ്മതിക്കില്ല അല്ലേടാ.."


വല്യൊരു അപകടത്തില്‍ നിന്നും രക്ഷപെട്ടതിനെക്കാള്‍  അപ്പുറം ഉറക്കച്ചടവോടെ ധേഷ്യപ്പെട്ടുള്ള   അച്ഛന്റെ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ എന്റെ മനസ്സിലൊരു ലഡ്ഡു പൊട്ടി,സന്തോഷത്തിന്റെ ലഡ്ഡു.